Newsroom
AE not abandoning young expatriates 24/12/25 : യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ
Metbeat News

AE not abandoning young expatriates 24/12/25 : യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ

യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു.

യുവാക്കൾ യുഎഇ യിൽ വീട് വെച്ച് സ്ഥിരതാമസമാക്കുന്നു, യുവപ്രവാസികളെ പിടിച്ചു നിർത്തി യുഎഇ

യുവാക്കൾക്ക് തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ കിട്ടികൊണ്ടിരിക്കുകയാണ്. അതിന് നിരവധി കാരണങ്ങളുമുണ്ട്. യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ 25 മുതൽ 35 വയസ്സുവരെയുള്ള യുവ പ്രൊഫഷണലുകളുടെ കടന്നുവരവ് വർധിച്ചിരിക്കുകയാണ്. ഉയർന്ന വാടക, തിരിച്ചടവുകൾ എന്നിവ വാടകയ്ക്ക് തുല്യമാകുന്നത്, ഗോൾഡൻ വിസ പോലുള്ള ദീർഘകാല താമസ സൗകര്യങ്ങൾ, ഉടമസ്ഥാവകാശം ഒരു വരുമാന സ്രോതസ്സായി കാണുന്നത് എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ വൻ വർദ്ധനവ്

അൽ ഹമ്മാദി, IAH ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഇസ്മായിൽ പറയുന്നതനുസരിച്ച്, 35 വയസ്സിൽ താഴെയുള്ള ആളുകൾ വീട് വാങ്ങുന്ന എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവുണ്ടായിട്ടുണ്ട്, പ്രത്യേകിച്ച് ദുബായിൽ. വീട് ഉടമസ്ഥാവകാശം എന്ന ആശയം യുവ തലമുറയുടെ ദീർഘകാല സാമ്പത്തിക ചിന്തയുടെ ഭാഗമായി മാറിയിരിക്കുന്നു. സർക്കാർ പരിഷ്കാരങ്ങളും ഇതിന് സഹായകമായിട്ടുണ്ടെന്ന് പറയാം. സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, ഡിജിറ്റൽ സംവിധാനങ്ങൾ എളുപ്പമാക്കിയത്, താമസാനുമതിയുമായി ബന്ധിപ്പിച്ചുള്ള പ്രോപ്പർട്ടി വാങ്ങൽ എന്നിവ യുവ തലമുറയെ വീട് വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകമായി. വീട് വാങ്ങാൻ പോകുന്ന പലരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവർ ആണ് അതിനാൽ റിയൽ എസ്റ്റേറ്റിനെ കുറിച്ച് പ്രത്യേകിച്ച് ദുബായിലെ റിയൽ എസ്റ്റേനിനെ കുറിച്ച് അവർക്ക് നല്ല ധാരണയുണ്ട്. 

ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു

വാടക വർദ്ധനവ് പലരെയും ആശങ്കയിൽ ആക്കിയിരുന്നു. അപ്പോഴാണ് സ്വന്തമായി പ്രോപ്പർട്ടി വാങ്ങുന്ന രീതിയിലേക്ക് കാര്യങ്ങൽ എത്തിച്ചത്. ദുബായിലെ പലയിടത്തും ഇന്ന് വാടകയ്ക്ക് എടുക്കുന്നതിനേക്കാൾ വീട് വാങ്ങുന്നത് കൂടുതൽ ലാഭകരമാണെന്ന് പലരും മനസ്സിലാക്കുന്നു. മറ്റ് ലോക നഗരങ്ങളെ അപേക്ഷിച്ച് ദുബായിൽ വീട് വാങ്ങുന്നത് നല്ലതാണെന്ന് യുവ തലമുറ മനസ്സിലാക്കുന്നു. പലരും നിക്ഷേപം എന്ന ലക്ഷ്യത്തോടെയാണ് വാങ്ങുന്നത്. ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി ലാഭം വിൽക്കുമ്പോൾ ഭാവിയിൽ ലഭിക്കും. പലരും താമസിക്കാൻ വേണ്ടിയല്ല വാങ്ങുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റിൽ വിൽപ്പന നടത്തിയാൽ ഭാവിയിൽ ഉപകരിക്കും എന്ന ചിന്തയാണ്.

ചിലവ് കുറഞ്ഞ നഗരമായി ദുബായ് മാറുന്നു

യുവ പ്രൊഫഷണലുകൾ പലരും സ്ഥിരമായി യുഎഇയിൽ തങ്ങാൻ ഇപ്പോൾ ഇഷ്ട്ടപ്പെടുന്നു. പുതിയ കാലത്തിന് അനുസരിച്ച് ചെലവ് കുറഞ്ഞ് ജീവിക്കാൻ സാധിക്കുന്ന ഒരു നഗരമായി ദുബായ് മാറിയിരിക്കുന്നു. സ്റ്റുഡിയോകളും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് കൂടുതൽ ആളുകളും നോക്കുന്നത്. മാത്രമല്ല, നല്ല ഗതാഗത സൗകര്യങ്ങൾ ഉള്ള സ്ഥലങ്ങളും അവർ ഉന്നം വെക്കുന്നുണ്ട്. ഇത് ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും എളുപ്പമായിരിക്കും. അതുകൊണ്ടാണ് നഗരപരിധിക്കുള്ളിൽ ഒരു വീട്  പ്രവാസികൾക് താൽപര്യം കാണിക്കുന്നത്. വ്യവസായ പ്രമുഖർ പറയുന്നത്, 25–35 വയസ്സ് പ്രായമുള്ളവർ വിപണിയുടെ അടുത്ത ഘട്ട വളർച്ചയ്ക്ക് നേതൃത്വം നൽകുമെന്നാണ്, ഭാവിയിലെ പ്രോജക്റ്റുകൾ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെ അവർ സ്വാധീനിക്കും. 

English Summary : Discover why buying property in Dubai is more profitable than renting. Learn how the younger generation is investing for a secure future in real estate.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat