
ഒരേ ആശുപത്രിയിലെ പ്രസവവിഭാഗത്തിലെ 17 നഴ്‌സുമാർ ഗർഭിണികൾ ആശുപത്രിയുടെ റെക്കോർഡ് തകർത്ത് അപൂർവ 'ബേബി ബൂം'
ഗർഭിണികളായ നഴ്‌സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്.
ഒരേ ആശുപത്രിയിലെ പ്രസവവിഭാഗത്തിലെ 17 നഴ്‌സുമാർ ഗർഭിണികൾ ആശുപത്രിയുടെ റെക്കോർഡ് തകർത്ത് അപൂർവ 'ബേബി ബൂം'
പ്രസാദ് തീയാടിക്കൽ
ഡേട്ടൺ (ഒഹായോ): അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ മിയാമി വാലി ഹോസ്‌പിറ്റലിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തിൽ ജോലി ചെയ്യുന്ന 17 നഴ്‌സുമാർ ഒരേ സമയത്ത് ഗർഭിണികളായതോടെ ആശുപത്രിയിൽ അപൂർവമായ 'ബേബി ബൂം' ശ്രദ്ധേയമായി. ഇതോടെ 2019-ൽ ഒരേസമയം 11 നഴ്‌സുമാർ ഗർഭിണികളായിരുന്ന ആശുപത്രിയുടെ മുൻ റെക്കോർഡ് മറികടന്നു.
ഗർഭിണികളായ നഴ്‌സുമാരിൽ ചിലർ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നവരാണ്. മറ്റുചിലർ രണ്ടാമത്തെയോ അതിലധികമോ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. എല്ലാവരും പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും ഉപദേശങ്ങൾ നൽകിയും ഈ പ്രത്യേക യാത്ര ഒരുമിച്ച് ആഘോഷിക്കുകയാണ്. ചിലർ സ്വന്തം സഹപ്രവർത്തകരുടെ കൈകളിലൂടെയാണ് പ്രസവിക്കാനുമൊരുങ്ങുന്നത്.
ഒരേസമയം ഇത്രയും പേർ പ്രസവാവധിയിലേക്ക് പോകുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏകദേശം 200 നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും ഉള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




