Newsroom
Jet stream kerala weather : ഹോർമൂസ് കടന്ന് ജെറ്റ് സ്ട്രീം എത്തി, ഇടി, മിന്നൽ കനത്ത മഴ
Metbeat News

Jet stream kerala weather : ഹോർമൂസ് കടന്ന് ജെറ്റ് സ്ട്രീം എത്തി, ഇടി, മിന്നൽ കനത്ത മഴ

Jet Stream, has crossed the Strait of Hormuz and shifted its trajectory toward South India. While these winds usually flow over North India,

Jet stream kerala weather :  ഹോർമൂസ് കടന്ന് ജെറ്റ് സ്ട്രീം എത്തി, ഇടി, മിന്നൽ കനത്ത മഴ

ഇറാനിലെ ഹോർമൂസ് കടലിടുക്ക് (Hormuz Strait) കടന്ന് ഒരു അതിഥി വരുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ജെറ്റ് സ്ട്രീം (Jet Steam). പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ടും ആഗോള സാമ്പത്തിക രംഗത്തിന്റെ മാന്ദ്യത്തിനും കാരണമാകുന്ന ഹോർമൂസ് കടലിടുക്കിലെ പ്രശ്നം വാർത്തയാകുമ്പോഴാണ് ഇതുവഴിയെത്തുന്ന തണുത്ത കാറ്റ് കേരളത്തിൽ ഉൾപ്പെടെ ഇടിയോടുകൂടിയുള്ള മഴയ്ക്ക് കാരണമാകുന്നതും ചൂട് പിടിച്ച അന്തരീക്ഷത്തിന് അല്പം ആശ്വാസമാകുന്നതും.

കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലും അനുഭവപ്പെടുന്ന കനത്ത ചൂടിന് ആശ്വാസമാകുന്ന അന്തരീക്ഷം ഇനിയുള്ള ദിവസങ്ങളിൽ ഉടലെടുത്തേക്കും. നമുക്ക് ഇടിയോടു കൂടെയുള്ള ( Thunderstorm) വേനൽ മഴയും ( Summer Rain) ജെറ്റ് സ്ട്രീം നൽകും. 

അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ (Upper layer) ൽ കാണപ്പെടുന്ന കാറ്റിന്റെ പ്രവാഹം ആണ് Jet Steam കൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കാറ്റ് ഉത്തരേന്ത്യ വഴിയാണ് കടന്നുപോയിരുന്നത്. എന്നാൽ ഇന്ന് മുതൽ ഇതിൻ്റെ ദിശ ദക്ഷിണേന്ത്യ (South India) വഴി മാറിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ ചക്രവാത ചുഴി ( Cyclonic circulation) ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ, വേനൽ മഴക്ക് ജെറ്റ് സ്ട്രീം കാരണമാകും. 

കാലവർഷമെങ്കിൽ കനത്ത മഴ പെയ്തേനെ

ഇപ്പോൾ കാലവർഷത്തിന്റെ (South West Monsoon) സീസൺ ആയിരുന്നെങ്കിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യം ജെറ്റ് സ്ട്രീമുകൾ ഒരുക്കുമായിരുന്നു. ധ്രുവ മേഖലകളിൽ ( Polar Region ) നിന്ന് എത്തുന്ന ശൈത്യ കാറ്റാണ്  അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ പ്രവഹിക്കുന്നത്. സാധാരണ അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയിലേക്ക് പോകുന്തോറും തണുപ്പ് കൂടുമെന്ന് അറിയാമല്ലോ?

ഭൂമധ്യരേഖ ( Equatorial Region ) യിൽ നിന്ന് അധികം അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (Southern States) ഇപ്പോൾ വേനൽ കടുക്കുന്ന സാഹചര്യമാണ് ഉള്ളത്. നമുക്ക് സാധാരണ ലഭിക്കുന്ന വേനൽ മഴയ്ക്കുള്ള സമയമായിട്ടുമില്ല. വിഷുവിനോട് (Vishu)  അനുബന്ധിച്ചാണ് കേരളത്തിൽ സാധാരണ വേനൽ മഴ ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ മാർച്ച് പകുതി ആകുമ്പോഴേക്കും വേനൽ മഴ സജീവമായി. 

ആഗോള കാലാവസ്ഥ ഘടകങ്ങളുടെ സ്വാധീനം

ആഗോള കാലാവസ്ഥ ഘടകങ്ങളുടെ സ്വാധീനം ഇതിലുണ്ട്. ശക്തമായ ജെറ്റ് സ്ട്രീം ആണ് ഇത്തവണ കടന്നു പോകുന്നത്. സാധാരണ മാർച്ച് മാസത്തിൽ കേരളത്തിൻ്റെ മുകളിൽ ഇങ്ങനെ സംഭവിക്കാറില്ല. മർദ്ദ വ്യതിയാനം ആണ് ജെറ്റ് സ്ട്രീമിന്റെ ശക്തിക്കും ഗതിക്കും കാരണമാകുന്നത്. 

ജെറ്റ് സ്ട്രീം നിലവിൽ 12 കിലോമീറ്റർ ഉയരത്തിൽ

സമുദ്രനിരപ്പിൽ നിന്ന് (Mean Sea level - MSL) നിന്ന് 12 കിലോമീറ്റർ ഉയരത്തിലൂടെയാണ് ഇപ്പോൾ ജെറ്റ് സ്ട്രീം കടന്നു പോകുന്നത്. അതായത് Troposphere ൻ്റെ മുകൾഭാഗത്ത് കൂടി. ഇവിടെ അന്തരീക്ഷ മർദ്ദം 200 hPa ആണുള്ളത്. 1000 hPa ആണ് MSL ലെ അന്തരീക്ഷ മർദ്ദം എന്നറിയാമല്ലോ? 

Upper Divergence അപ്രതീക്ഷിത മഴയുണ്ടാകും

ഇതോടൊപ്പം നൽകിയ ജെറ്റ് സ്ട്രീം model ചാർട്ടിൽ കാണുന്നതുപോലെ അറബിക്കടലിൽ നിന്ന് വളഞ്ഞ് ദക്ഷിണേന്ത്യ വഴി കടന്നു പോവുകയാണ് ചെയ്യുന്നത്. ഇതിൻ്റെ പാതയിലെ ഇത്തരം വളവു തിരിവുകൾ Divergence (കാറ്റുകളുടെ ഇഴപിരിയൽ) ന് കാരണമാകും. Upper Level Divergence എന്നാണ് ഇതിനെ സാങ്കേതികമായി വിളിക്കുക. 

സാധാരണ നമുക്ക് വേനലിൽ ഇടിയോട് കൂടെ മഴ ഉണ്ടാക്കുന്നത് കാറ്റിൻ്റെ അഭിസരണം അഥവാ Convergence ആണ്. ഇരു ദിശയിൽ നിന്നുള്ള കാറ്റുകൾ കൂടിച്ചേരുന്നതാണ് ഇതിന് കാരണം. ഇതിൻ്റെ നേരെ വിപരീതമായ പ്രവർത്തനമാണ് Divergence. ഇവ രണ്ടും മേഘങ്ങൾ രൂപപ്പെടുകയും ശക്തമായ മിന്നൽ ഉണ്ടാക്കുകയും ചെയ്യും. 

കൂടാതെ കേരളത്തിൻ്റെ ആകാശത്തിൽ ഇപ്പോൾ വരണ്ട കാറ്റ് ഉണ്ട്. വരണ്ട കാറ്റും (Dry Wind ) തണുത്ത ഈർപ്പം ഉള്ള കാറ്റും കൂടിച്ചേരുമ്പോൾ മിന്നൽ ശക്തിപ്പെടാൻ സാധ്യത. ഒപ്പം കനത്ത മഴ (Heavy Rain) പെയ്യുകയും ചെയ്യും. മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായാണ് കാറ്റും മഴയും ഉണ്ടാവുക. അതിനാൽ ജാഗ്രത പാലിക്കണം.

ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി ഈ മാസം 21 വരെ തുടരാനാണ് സാധ്യത. അതിനുശേഷം സാധാരണ രീതിയിലുള്ള ഒറ്റപ്പെട്ട വേനൽ മഴ ഉണ്ടാകും. കേരളത്തിൽ മഴ ലഭിക്കുന്നത് ഇതുവരെയുള്ള ചൂടിന് താൽക്കാലിക ആശ്വാസമാകും. 

മറ്റു സംസ്ഥാനങ്ങളിലും ഇടിയും മഴയും

കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെലങ്കാനയിലും ശക്തമായ ഇടിയോടു കൂടെയുള്ള മഴ ലഭിക്കും. ഇന്നലത്തെക്കാൾ ഇന്ന് കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. തമിഴ്നാട്ടിലും കർണാടകയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ബംഗളൂരു ഉൾപ്പെടെ ഇന്നും ശക്തമായ മഴ ലഭിക്കും. 

ദക്ഷിണേന്ത്യൻ മുഴുവൻ പരക്കെ മഴ ലഭിക്കുന്നത് ചൂടിന് കുറവുണ്ടാകും. 

മിന്നൽ ജാഗ്രതയിൽ ഉപേക്ഷ വരുത്തരുത്

ഇടിമിന്നൽ നിങ്ങളുടെ പ്രദേശത്തുണ്ടോ എന്ന് അറിയാൻ ഞങ്ങളുടെ വെബ്സൈറ്റിലെ (metbeatnews.com)  താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം. മിന്നൽ ജീവഹാനിക്ക് കാരണമാകുന്ന സവിശേഷ ദുരന്തമാണ്. അതിനാൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. 

English Summary: Unexpected Summer Rains in Kerala: How the "Hormuz Jet Stream" is Cooling Down South India. Jet Stream, has crossed the Strait of Hormuz and shifted its trajectory toward South India. While these winds usually flow over North India, their southward shift is currently influencing the climate in Kerala, Tamil Nadu, Karnataka, and Telangana.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat