Newsroom
ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി
Metbeat News

ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി

Trump Administration Secures Legal Victory in Immigration Battle; Federal Court Invalidates Illinois’ DREAM Act

ട്രംപ് ഭരണകൂടത്തിന് കുടിയേറ്റ നിയമപോരാട്ടത്തിൽ വിജയം; ഇല്ലിനോയിയുടെ ഡി്രീം ആക്ട് അസാധുവാക്കി ഫെഡറൽ കോടതി

ഇല്ലിനോയിസ്: അനധികൃത കുടിയേറ്റക്കാർക്ക് ഉന്നത വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഫീസ് ഇളവുകളും നൽകുന്ന ഇല്ലിനോയിസ് സംസ്ഥാന നിയമങ്ങൾക്ക് തിരിച്ചടി. ഇല്ലിനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ നയങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം നേടിയ സുപ്രധാന നിയമവിജയമാണിത്.

ഇല്ലിനോയിയിലെ 'റൈസ് ആക്ട്' , 'ഡി്രീം ആക്ട്' (DREAM Act) എന്നിവ ഫെഡറൽ ജഡ്ജി സ്റ്റീഫൻ മക്ഗ്ലിൻ ഭരണഘടനാ വിരുദ്ധവും അസാധുവുമാണെന്ന് വിധിച്ചു.

ഫെഡറൽ നിയമങ്ങളെ ലംഘിച്ചുകൊണ്ട്, അമേരിക്കൻ പൗരന്മാരേക്കാൾ മുൻഗണന അനധികൃത കുടിയേറ്റക്കാർക്ക് നൽകുന്നുവെന്നും നികുതിദായകരുടെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് വാദിച്ചു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു.

കോടതി വിധി ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ ഓഫീസ് വ്യക്തമാക്കി.

ഇല്ലിനോയിക്ക് പുറമെ കൊളറാഡോ, നെബ്രാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലും അനധികൃത കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കെതിരെ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

English Summary : Trump Administration Secures Legal Victory in Immigration Battle; Federal Court Invalidates Illinois’ DREAM Act. In a major legal victory for the Trump administration against Illinois Governor J.B. Pritzker's policies, a federal court has struck down state laws that provided higher education benefits and tuition discounts to undocumented immigrants

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat