Newsroom
വിനോദസഞ്ചാരത്തിൽ വിസ്മയ കുതിപ്പുമായി തിരുവനന്തപുരം; വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തലസ്ഥാനം
Metbeat News

വിനോദസഞ്ചാരത്തിൽ വിസ്മയ കുതിപ്പുമായി തിരുവനന്തപുരം; വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തലസ്ഥാനം

Thiruvananthapuram sees a phenomenal surge in tourism; The capital has become a favorite destination for foreign tourists

ലോകപ്രശസ്ത ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ അഗോഡയുടെ (Agoda) 2026-ലെ 'ന്യൂ ഹൊറൈസൺസ്' (New Horizons) റാങ്കിംഗിൽ തിരുവനന്തപുരം ഉജ്ജ്വല നേട്ടം കൈവരിച്ചു. ഇന്ത്യയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.

​2024-ൽ അന്താരാഷ്ട്ര സഞ്ചാരികളുടെ പട്ടികയിൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം, 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 2025-ൽ 22-ാം സ്ഥാനത്തെത്തി.

നഗരത്തിലെ ശാന്തമായ കടൽതീരങ്ങൾ, പൈതൃക സമ്പത്ത്, സാംസ്‌കാരിക പാരമ്പര്യം എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ആയുർവേദ-വെൽനസ് ടൂറിസത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്.
​പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: പത്മനാഭസ്വാമി ക്ഷേത്രം, കോവളം ബീച്ച്, വെള്ളായണി കായൽ, നേപ്പിയർ മ്യൂസിയം, കുതിരമാളിക കൊട്ടാരം, ശംഖുമുഖം ബീച്ച് എന്നിവ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

അതേസമയം ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇൻഡോർ (Indore) മാറിയപ്പോൾ, ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ രാജ്യമായി കസാക്കിസ്ഥാനിലെ അൽമാട്ടി (Almaty) തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യയിലെ തന്നെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ വിയറ്റ്‌നാമിലെ സപ (Sapa), ജപ്പാനിലെ ഒകായാമ എന്നിവയ്‌ക്കൊപ്പമാണ് തിരുവനന്തപുരവും ഇടംപിടിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് സമാധാനപരമായ അന്തരീക്ഷവും സാംസ്‌കാരിക അനുഭവങ്ങളും ഒരുക്കുന്നതിൽ തിരുവനന്തപുരം മുൻപന്തിയിലാണെന്ന് അഗോഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരള ടൂറിസത്തിന്റെ ആഗോളതലത്തിലുള്ള പ്രചാരണ പരിപാടികൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat