Newsroom
വിനോദസഞ്ചാരത്തിൽ വിസ്മയ കുതിപ്പുമായി തിരുവനന്തപുരം; വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തലസ്ഥാനം
Metbeat News

വിനോദസഞ്ചാരത്തിൽ വിസ്മയ കുതിപ്പുമായി തിരുവനന്തപുരം; വിദേശസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തലസ്ഥാനം

Thiruvananthapuram sees a phenomenal surge in tourism; The capital has become a favorite destination for foreign tourists

ലോകപ്രശസ്ത ട്രാവൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ അഗോഡയുടെ (Agoda) 2026-ലെ 'ന്യൂ ഹൊറൈസൺസ്' (New Horizons) റാങ്കിംഗിൽ തിരുവനന്തപുരം ഉജ്ജ്വല നേട്ടം കൈവരിച്ചു. ഇന്ത്യയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന വിനോദസഞ്ചാര കേന്ദ്രമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.

​2024-ൽ അന്താരാഷ്ട്ര സഞ്ചാരികളുടെ പട്ടികയിൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം, 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 2025-ൽ 22-ാം സ്ഥാനത്തെത്തി.

നഗരത്തിലെ ശാന്തമായ കടൽതീരങ്ങൾ, പൈതൃക സമ്പത്ത്, സാംസ്‌കാരിക പാരമ്പര്യം എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ആയുർവേദ-വെൽനസ് ടൂറിസത്തിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്.
​പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ: പത്മനാഭസ്വാമി ക്ഷേത്രം, കോവളം ബീച്ച്, വെള്ളായണി കായൽ, നേപ്പിയർ മ്യൂസിയം, കുതിരമാളിക കൊട്ടാരം, ശംഖുമുഖം ബീച്ച് എന്നിവ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

അതേസമയം ഇന്ത്യയിലെ ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇൻഡോർ (Indore) മാറിയപ്പോൾ, ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ രാജ്യമായി കസാക്കിസ്ഥാനിലെ അൽമാട്ടി (Almaty) തിരഞ്ഞെടുക്കപ്പെട്ടു.

ഏഷ്യയിലെ തന്നെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ വിയറ്റ്‌നാമിലെ സപ (Sapa), ജപ്പാനിലെ ഒകായാമ എന്നിവയ്‌ക്കൊപ്പമാണ് തിരുവനന്തപുരവും ഇടംപിടിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികൾക്ക് സമാധാനപരമായ അന്തരീക്ഷവും സാംസ്‌കാരിക അനുഭവങ്ങളും ഒരുക്കുന്നതിൽ തിരുവനന്തപുരം മുൻപന്തിയിലാണെന്ന് അഗോഡയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരള ടൂറിസത്തിന്റെ ആഗോളതലത്തിലുള്ള പ്രചാരണ പരിപാടികൾക്ക് ലഭിച്ച വലിയൊരു അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat