
കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ
Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June
കാലവര്‍ഷം : പ്രവചനം പോലെ തകര്‍ത്തു പെയ്ത് ആദ്യവാരം : ലഭിച്ചത് 25% അധിക മഴ
കാലവര്‍ഷം കേരളത്തില്‍ ആദ്യ വാരം പിന്നിട്ടപ്പോള്‍ ലഭിച്ചത് കനത്ത മഴ. 25 ശതമാനം അധിക മഴയാണ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 7 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിച്ചത്. കേരളത്തില്‍ ആദ്യവാരം കനത്ത മഴയോടെ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതറിന്റെ മെയ് 26 ലെ പ്രവചനം. ഇതു ശരിവയ്ക്കുന്ന വിധത്തിലാണ് കാലവര്‍ഷ മഴയുടെ ആദ്യ വാരത്തിലെ കണക്കുകള്‍.
ഈ കാലയളവില്‍ സാധാരണ ലഭിക്കേണ്ട 144.9 mm മഴയ്ക്ക് പകരം 181.1 mm മഴയാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയത്. ലക്ഷദ്വീപില്‍ സാധാരണയേക്കാള്‍ 80% അധിക മഴ (188.9 mm) യും ലഭിച്ചു.
കോഴിക്കോട് ഒന്നാമത്; പത്തനംതിട്ടയില്‍ റെക്കോര്‍ഡ് മഴ
ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് . 268.1 mm). തൊട്ടുപിന്നാലെ കോട്ടയത്ത് 246.9 mm മഴയും കാസര്‍കോട് 244 mm മഴയും രേഖപ്പെടുത്തി.
ശതമാനക്കണക്കില്‍ സാധാരണയേക്കാള്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയില്‍ സാധാരണ ലഭിക്കേണ്ട 135 mm മഴയ്ക്ക് പകരം 220.9 mm മഴ ലഭിച്ചു (64% അധിക മഴ). ഇത് 'ലാര്‍ജ് എക്‌സസ്' (Large Excess) വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ ജില്ലകളിലെ മഴ ലഭ്യത ഒറ്റനോട്ടത്തില്‍
വലിയ തോതില്‍ അധിക മഴ (Large Excess)
കോട്ടയം (41%), മലപ്പുറം (48%), പാലക്കാട് (37%), എറണാകുളം (33%), തിരുവനന്തപുരം (32%), കാസര്‍കോട് (32%), കോഴിക്കോട് (31%), തൃശ്ശൂര്‍ (28%), മാഹി (20%).
കണ്ണൂര്‍ (11%), ആലപ്പുഴ (5%), ഇടുക്കി (2%), വയനാട് (5%), കൊല്ലം (17%).
ഈ വാരത്തില്‍ വയനാട് (5%), കൊല്ലം (17%) എന്നീ ജില്ലകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇത് സാധാരണ (Normal) മഴയുടെ പരിധിയില്‍ തന്നെയാണ് വരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാനാണ് സാധ്യത.
English Summary: Monsoon Intensifies in Kerala: State Records 25% Excess Rainfall in the First Week of June. According to data released by the India Meteorological Department (IMD) for the first week of June (June 1 to June 8, 2026), the state received 181.1 mm of actual rainfall against the normal average of 144.9 mm, marking a 25% departure (Excess
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





