
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത. Monsoon Advances Rapidly: Heavy Rainfall Predicted; Red Alert
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വടക്കോട്ട് പുരോഗമിക്കുന്നു. ഇന്നലെ മംഗലാപുരം വരെ വ്യാപിച്ച കാലവര്‍ഷം ഇന്ന് തീരദേശ കര്‍ണാടക പൂര്‍ണമായി വ്യാപിച്ച് മഹാരാഷ്ട്ര അതിര്‍ത്തി വരെയെത്തി. തെക്ക് ഉള്‍നാടന്‍ കര്‍ണാടകയിലും കാലവര്‍ഷം ഇന്ന് വ്യാപിച്ചു. ഒപ്പം തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കു പടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖല പൂര്‍ണമായും ഇന്ന് കാലവര്‍ഷം എത്തി. ഗോവയിലും ഇന്ന് കാലവര്‍ഷം വ്യാപിച്ചു.
ഇനി ആന്ധ്രയിലേക്കും മഹാരാഷ്ട്രയിലേക്കും
ഇന്നത്തെ അപ്‌ഡേഷന്‍ പ്രകാരം പന്‍ജിം, ബംഗളൂരു, സേലം, പാമ്പന്‍ എന്നിവിടങ്ങളിലൂടെയാണ് കാലവര്‍ഷ പുരോഗമന രേഖ കടന്നു പോകുന്നത്. അടുത്ത രണ്ടു മൂന്നു ദിവസം കാലവര്‍ഷം ഗോവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ശേഷിക്കുന്ന ഭാഗങ്ങളിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശേഷിക്കുന്ന മേഖലയിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളത്.
വടക്കന്‍ കേരളത്തില്‍ മഴ കനക്കും
ഇന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായിരുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴ ലഭിച്ചു. നാളെയും മറ്റന്നാളും ശക്തമായ തുടരുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും കാലവര്‍ഷം ശക്തമായിരിക്കുമെന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ നാളെ സ്‌കൂളിന് അവധി
കനത്ത മഴയെ തുടര്‍ന്ന് നാളെ (ശനി) കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധി അറിയിപ്പിനെ കൂടുതലറിയാന്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കുക.
മെറ്റ്ബീറ്റ് വെതറിന്റെ നിഗമനത്തില്‍ ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ നാളെ പ്രത്യേക ജാഗ്രത വേണ്ടി വരും. മലപ്പുറം ജില്ലാ അതിര്‍ത്തി മുതല്‍ കോഴിക്കോട് ജില്ലയുടെ തീരദേശ, ഇടനാട് പ്രദേശങ്ങളിലും കണ്ണൂരിന്റെ തെക്കന്‍ മേഖലയിലും അതിശക്തമായ മഴ സാധ്യത.
English Summary : Monsoon Advances Rapidly: Heavy Rainfall Predicted; Red Alert and School Holidays Declared for Northern Kerala Districts. The Southwest Monsoon is advancing quickly northward. It has fully covered coastal Karnataka, reached the Maharashtra border, and spread across Goa, southern and western parts of Tamil Nadu, and South Inland Karnataka. Over the next 2–3 days, it is expected to extend further into Maharashtra, Andhra Pradesh, and the remaining parts of Karnataka and Tamil Nadu.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





