
US Court Blocks Trump's $100,000 H-1B Visa Fee Hike: ട്രംപിന് തിരിച്ചടി; അമേരിക്കയിൽ എച്ച്-1ബി വിസ ഫീസ് വർധനയ്ക്ക് പൂട്ടുവീണു
അമേരിക്കയിൽ വിദഗ്ധ വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി (H-1B) വിസകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് വൻ
ട്രംപിന് തിരിച്ചടി; അമേരിക്കയിൽ എച്ച്-1ബി വിസ ഫീസ് വർധനയ്ക്ക് പൂട്ടുവീണു
അമേരിക്കയിൽ വിദഗ്ധ വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി (H-1B) വിസകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് വൻ തിരിച്ചടി. ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപ്പീൽ ബോസ്റ്റൺ ആസ്ഥാനമായുള്ള ഒന്നാം യു.എസ്. സർക്യൂട്ട് അപ്പീൽ കോടതി തള്ളിയിരിക്കുകയാണ്.
കോൺഗ്രസിന്റെ അനുമതിയില്ലാതെ ചുമത്തിയ നിയമവിരുദ്ധ നികുതിയാണിതെന്ന് ആരോപിച്ച് 20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സമർപ്പിച്ച ഹരജിയിലാണ് ജൂൺ 8-ന് കീഴ്ക്കോടതി ഫീസ് അസാധുവാക്കിയിരുന്നത്. ഈ വിധിയാണ് അപ്പീൽ കോടതിയും ശരിവെച്ചത്. ഫീസ് ചുമത്തുന്നതിലൂടെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് തെളിയിക്കാൻ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്തു കൊണ്ട് ഫീസ് ഉയർത്തി
വിദേശ തൊഴിലാളികളെ നിയമിക്കാൻ ടെക് കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി (H-1B) വിസ അപേക്ഷാ ഫീസ് സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളറായി ഉയർത്താൻ തീരുമാനിച്ചത്.
പ്രതിവർഷം 65,000 എച്ച്-1ബി വിസകളും, അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ വിദേശ തൊഴിലാളികൾക്കായി 20,000 അധിക വിസകളും അനുവദിക്കുന്നുണ്ട്. സാധാരണയായി മൂന്ന് മുതൽ ആറ് വർഷം വരെയാണ് ഈ വിസയുടെ കാലാവധി.
മുൻപ് ഏകദേശം 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി നൽകിയിരുന്നത്. കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ നിയമിച്ച് അമേരിക്കൻ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് തടയാനാണ് ഫീസ് കുത്തനെ വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.
അമേരിക്കയിലെ ജോലികൾ അമേരിക്കക്കാർക്കുതന്നെ ലഭിക്കണം. വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് തൊഴിലവസരങ്ങൾ തട്ടിയെടുക്കാൻ അനുവദിക്കില്ല എന്ന മുന്നറിയിപ്പുമായി യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് (J.D. Vance) നേരത്തേ രംഗത്തെത്തിയിരുന്നു.
നിലവിൽ സ്റ്റുഡന്റ് വിസ (Student Visa) അടിസ്ഥാനത്തിൽ അമേരിക്കയിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് പിന്നീട് ലഭിക്കുന്ന പുതിയ എച്ച്-1ബി വിസ അനുവദിക്കുമ്പോൾ ഈ ഉയർന്ന ഫീസ് ബാധകമല്ല.
ഫീസ് പ്രഖ്യാപിച്ച ശേഷവും വളരെ കുറച്ച് തൊഴിലുടമകൾ മാത്രമാണ് ഈ തുക അടച്ചതെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യക്കാർക്ക് വലിയ പ്രാധാന്യമുള്ള വിസ
ഇന്ത്യൻ ഐ.ടി., എൻജിനീയറിങ്, ആരോഗ്യരംഗങ്ങളിലെ വിദഗ്ധർക്ക് അമേരിക്കയിൽ തൊഴിൽ നേടാനുള്ള പ്രധാന വഴിയാണ് എച്ച്-1ബി (H-1B) വിസ. ഓരോ വർഷവും അനുവദിക്കുന്ന വിസകളിൽ ഭൂരിഭാഗവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്.
അതിനാൽ ഫീസ് ഘടനയിൽ വരുന്ന ഏത് മാറ്റവും ഇന്ത്യൻ ഐ.ടി. മേഖലയെയും പ്രവാസി തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. നിലവിൽ ഏകദേശം 7.3 ലക്ഷം എച്ച്-1ബി വിസ ഉടമകളും, അവരുടെ കുടുംബാംഗങ്ങളടക്കം 5.5 ലക്ഷം പേരും അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
English Summary : In a major legal setback for the Trump administration, the 1st U.S. Circuit Court of Appeals in Boston has upheld a lower court ruling blocking a proposed $100,000 fee for H-1B visa applications. The appeal requested a stay on the lower court’s June 8 injunction—which declared the massive fee hike unconstitutional and unlawful without congressional approval—but the appellate court rejected the government's request.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




