Newsroom
ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം
Metbeat News

ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം

The low-pressure system recently formed in the Bay of Bengal is expected to intensify but move away from the Indian mainland.

ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തിപ്പെടുന്നതോടെ കേരളം ഉള്‍പ്പെടെ മഴ കുറയാന്‍ സാധ്യത. ഇന്ത്യയുടെ കരഭാഗത്തു നിന്ന് ഈ സിസ്റ്റം അകന്ന് മ്യാന്‍മര്‍ ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഇതോടെ കിഴക്കന്‍ തീരത്തും മഴ കുറയും.

ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തികൂടിയ ന്യൂനമര്‍ദമായി മാറും. രണ്ടു ദിവസത്തിനകം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം (Depression) ആയി മാറും. വടക്കുകിഴക്കു ദിശയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. അതിനാല്‍ ഒഡിഷ തീരത്തടക്കം പ്രതീക്ഷിച്ച മഴ ഇല്ലാതാകും.

ഞായറാഴ്ചയോടെ മ്യാന്‍മര്‍- അരാകന്‍ തീരത്തേക്ക് ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി എത്തും. ഒറ്റപ്പെട്ട വേനല്‍ മഴ തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളില്‍ ലഭിക്കും.

 ന്യൂനമര്‍ദത്തിന്റെ ഭാഗമായ ശക്തമായ മഴയെല്ലാം ബംഗാള്‍ ഉള്‍ക്കടലിലാണ് പെയ്യുക. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 16 ന് കാലവര്‍ഷത്തെ എത്തിക്കാനും സജീവമായി നിലനിര്‍ത്താനും ഈ സിസ്റ്റം കാരണമാകും. ഈ സമയം ആന്‍ഡമാനിലെ പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയത്തിന് കാരണമാകുന്ന മഴയും ലഭിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ ഭൂമധ്യരേഖ കടന്നു വരുന്ന മണ്‍സൂണ്‍ കാറ്റിനെ സജീവമാക്കുന്നുണ്ട്. ഇന്ത്യയുടെ കടല്‍ മേഖലയിലേക്ക് കാലവര്‍ഷക്കാറ്റിനെ എത്തിക്കാനാണ് ഇപ്പോഴത്തെ സിസ്റ്റം കൂടുതല്‍ ഉപകരിക്കുക.

കഴിഞ്ഞ വര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തിയത് മെയ് 13 നായിരുന്നു. 10 ദിവസം കഴിഞ്ഞ് മെയ് 24 ന് കേരളത്തിലും നേരത്തെ കാലവര്‍ഷം എത്തിയിരുന്നു. ഇത്തവണയും വൈകാതെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary : Low-Pressure System Shifts Toward Myanmar: Rainfall to Recede as Monsoon Winds Gain Strength. The low-pressure system recently formed in the Bay of Bengal is expected to intensify but move away from the Indian mainland. Here are the key takeaways from the latest weather update

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat