Newsroom
ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം
Metbeat News

ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം

The low-pressure system recently formed in the Bay of Bengal is expected to intensify but move away from the Indian mainland.

ന്യൂനമര്‍ദം മ്യാന്‍മറിലേക്ക്, 2 ദിവസം മഴ കുറയും, പക്ഷേ കാലവര്‍ഷത്തിന് അനുകൂലം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ശക്തിപ്പെടുന്നതോടെ കേരളം ഉള്‍പ്പെടെ മഴ കുറയാന്‍ സാധ്യത. ഇന്ത്യയുടെ കരഭാഗത്തു നിന്ന് ഈ സിസ്റ്റം അകന്ന് മ്യാന്‍മര്‍ ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഇതോടെ കിഴക്കന്‍ തീരത്തും മഴ കുറയും.

ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തികൂടിയ ന്യൂനമര്‍ദമായി മാറും. രണ്ടു ദിവസത്തിനകം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദം (Depression) ആയി മാറും. വടക്കുകിഴക്കു ദിശയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. അതിനാല്‍ ഒഡിഷ തീരത്തടക്കം പ്രതീക്ഷിച്ച മഴ ഇല്ലാതാകും.

ഞായറാഴ്ചയോടെ മ്യാന്‍മര്‍- അരാകന്‍ തീരത്തേക്ക് ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി എത്തും. ഒറ്റപ്പെട്ട വേനല്‍ മഴ തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങളില്‍ ലഭിക്കും.

 ന്യൂനമര്‍ദത്തിന്റെ ഭാഗമായ ശക്തമായ മഴയെല്ലാം ബംഗാള്‍ ഉള്‍ക്കടലിലാണ് പെയ്യുക. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 16 ന് കാലവര്‍ഷത്തെ എത്തിക്കാനും സജീവമായി നിലനിര്‍ത്താനും ഈ സിസ്റ്റം കാരണമാകും. ഈ സമയം ആന്‍ഡമാനിലെ പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയത്തിന് കാരണമാകുന്ന മഴയും ലഭിക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ ഭൂമധ്യരേഖ കടന്നു വരുന്ന മണ്‍സൂണ്‍ കാറ്റിനെ സജീവമാക്കുന്നുണ്ട്. ഇന്ത്യയുടെ കടല്‍ മേഖലയിലേക്ക് കാലവര്‍ഷക്കാറ്റിനെ എത്തിക്കാനാണ് ഇപ്പോഴത്തെ സിസ്റ്റം കൂടുതല്‍ ഉപകരിക്കുക.

കഴിഞ്ഞ വര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം എത്തിയത് മെയ് 13 നായിരുന്നു. 10 ദിവസം കഴിഞ്ഞ് മെയ് 24 ന് കേരളത്തിലും നേരത്തെ കാലവര്‍ഷം എത്തിയിരുന്നു. ഇത്തവണയും വൈകാതെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary : Low-Pressure System Shifts Toward Myanmar: Rainfall to Recede as Monsoon Winds Gain Strength. The low-pressure system recently formed in the Bay of Bengal is expected to intensify but move away from the Indian mainland. Here are the key takeaways from the latest weather update

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat