
Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി
ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും കേരളത്തില്‍ ഉള്‍പ്പെടെ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടു കൂടെയുള്ള മഴ മൂന്നു ദിവസം കൂടി തുടരും.
വെതര്‍ സിസ്റ്റം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും കാറ്റിന്റെ അഭിസരണം (comvergence) ന് കാരണമാകും. താഴ്ന്ന ഉയരത്തിലുള്ള കാറ്റിന്റെ അഭിസരണം നടക്കുന്നത് ഇടിയോടെ ഉച്ചയ്ക്കു ശേഷമുള്ള മഴക്കു കാരണമാകും. മലവെള്ളപ്പാച്ചിലും കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാം.
ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരയില്‍ വലിച്ചുകയറ്റിയ ഈര്‍പ്പമാണ് ആദ്യ ദിവസങ്ങളില്‍ മഴ പെയ്യിച്ചതെങ്കില്‍ ഈ ഈര്‍പ്പത്തിന്റെ ശേഷിപ്പും പടിഞ്ഞാറന്‍, കിഴക്കന്‍ കാറ്റുകളുടെ സംയോജനവുമാണ് ഇന്ന് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ കാരണം. ക്യുമിലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം അഭിസരണത്തിന്റെ തെളിവാണ്.
ന്യൂനമര്‍ദം അകലുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നുള്ള ചക്രവാതചുഴി (cyclonic circulation) 72 മണിക്കൂര്‍ കൂടി തുടരും. ഇതാണ് കേരളത്തിലെ അന്തരീക്ഷത്തെയും സ്വാധീനിക്കുക.
അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലായി, അതായത് കേരള തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു കാറ്റു കറക്കം കരയിലേക്ക് ഈര്‍പ്പത്തെ എത്തിക്കാനും പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്താനും ഇടയാക്കും. ഇത് താഴ്ന്ന ഉയരത്തിലെ കാറ്റിനെ സജീവമാക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായ കാറ്റുകറക്കവും ഇതേ സാഹചര്യമാണ് സൃഷ്ടിക്കുക്ക.
നിലവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായ സാഹചര്യത്തിലല്ലെങ്കിലും ഈ സിസ്റ്റങ്ങളാണ് താല്‍ക്കാലിക അന്തരീക്ഷ മാറ്റത്തിന് കാരണമാകുന്നത്. ഇന്നലത്തെ പോസ്റ്റില്‍ ഈ മാസം 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് നിരീക്ഷിക്കാന്‍ കാരണം ഇതാണ്. ഇരു സിസ്റ്റങ്ങളുടെയും പിടിയില്‍ നിന്ന് കേരളം മുക്തമാകുന്നതോടെ 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷസ്ഥിതി തുടരും.
English Summary : Even as the 'Well Marked Low Pressure' in the Bay of Bengal weakens, Kerala is set to witness continued rainfall for the next three days. Meteorological data points to low-level wind convergence and active cyclonic circulations as the primary drivers of thunder-showers across South and Central Kerala. While the system is moving northeast, moisture remnants and a secondary wind rotation in the Arabian Sea will sustain wet conditions until February 26. Expect a return to dry weather starting February 27.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





