
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yel
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് (ഞായർ) ഇടിയോട് കൂടെ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. നാളെ (തിങ്കൾ ) ജില്ലകളിൽ മഞ്ഞ അലർട്ട് ഉണ്ട്.
ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്നുവന്ന വേനൽ മഴ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഉണ്ടാകുമെന്ന് Metbeat Weather പറഞ്ഞു. തുടർന്ന് വിഷുവിന് മുന്നോടിയായി മഴയ്ക്ക് കുറവുണ്ടാകും. വടക്കൻ ജില്ലകളിൽ അടക്കം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. പകൽ ചൂട് കൂടുകയും ചെയ്യും.
മഴക്കൊപ്പം ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മിന്നൽ തൽസമയം അറിയാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം.
ഇന്നലെ വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മേലുകാവ് (15.67), പൂഞ്ഞാർ പാതാമ്പുഴ ( 18.20) , Kunnonny Pottankudy (6.2 ഇ , തീക്കോയി പഞ്ചായത്തിലെ കാട്ടുപാറ (12), എരിയാട്ടുപാറ (15.6) , കൂട്ടിക്കൽ പഞ്ചായത്തിലെ വല്ലേറ്റ (80. 4 ) തേൻ പുഴ ( 70.2), കാവിൽ ( 55.6) , പ്രാർഥനം ( 75.2 ) മില്ലി മീറ്റർ മഴ ലഭിച്ചതായി മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു.
Metbeat News
English Summary : Kerala Weather Update (April 5, 2026): Yellow Alert Issued for 4 Districts. The India Meteorological Department (IMD) has issued a Yellow Alert for four districts in Kerala today
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





