Newsroom
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
Metbeat News

Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yel

Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് (ഞായർ)  ഇടിയോട് കൂടെ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. നാളെ (തിങ്കൾ ) ജില്ലകളിൽ മഞ്ഞ അലർട്ട് ഉണ്ട്.

ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്നുവന്ന വേനൽ മഴ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഉണ്ടാകുമെന്ന് Metbeat Weather പറഞ്ഞു. തുടർന്ന് വിഷുവിന് മുന്നോടിയായി മഴയ്ക്ക് കുറവുണ്ടാകും. വടക്കൻ ജില്ലകളിൽ അടക്കം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. പകൽ ചൂട് കൂടുകയും ചെയ്യും.

മഴക്കൊപ്പം ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മിന്നൽ തൽസമയം അറിയാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം. 

ഇന്നലെ വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മേലുകാവ് (15.67),  പൂഞ്ഞാർ പാതാമ്പുഴ ( 18.20) , Kunnonny Pottankudy (6.2 ഇ , തീക്കോയി പഞ്ചായത്തിലെ കാട്ടുപാറ  (12),  എരിയാട്ടുപാറ (15.6) ,  കൂട്ടിക്കൽ പഞ്ചായത്തിലെ വല്ലേറ്റ (80. 4 ) തേൻ പുഴ ( 70.2), കാവിൽ ( 55.6) , പ്രാർഥനം ( 75.2 ) മില്ലി മീറ്റർ മഴ ലഭിച്ചതായി മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു.

Metbeat News 

English Summary : Kerala Weather Update (April 5, 2026): Yellow Alert Issued for 4 Districts. The India Meteorological Department (IMD) has issued a Yellow Alert for four districts in Kerala today

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat