Newsroom
Kerala Weather 18/07/26 : വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി
Metbeat News

Kerala Weather 18/07/26 : വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി

Kerala Weather (18/07/26): Morning Rains Lash Northern Districts Driven by Offshore Trough

Kerala Weather 18/07/26 :  വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി

വടക്കൻ കേരളത്തിൽ ഇന്ന് രാവിലെ മുതൽ മഴ തുടരുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കേരളം വഴി ബംഗാൾ ഉൾക്കടലിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) ആണ് ഇതിന് കാരണം. ഇതോടൊപ്പം കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം പശ്ചിമബംഗാൾ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇത് കൂടുതലും കാറ്റിനെ മധ്യ ഇന്ത്യയിലേക്കാണ് ആകർഷിക്കപ്പെടുന്നത്.

ഇന്നലെ രാത്രിയും പുലർച്ചെയും അതിരാവിലെയുമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. വടക്കഞ്ചേരികൾക്കൊപ്പം തൃശ്ശൂർ, എറണാകുളം തുടങ്ങിയ മധ്യ കേരളത്തിലും മഴ ലഭിച്ചു. 

വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ പലയിടങ്ങളിലും മഴ തുടരുന്നുണ്ട്. രാവിലെ 10 മണിയോടെ ഈ മഴയ്ക്ക് ശമനം ലഭിക്കും. തുടർന്ന് വൈകിട്ട് വരെ തെളിഞ്ഞ അന്തരീക്ഷത്തിന് സാധ്യത.

 മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ രാവിലെ ഭാഗിക  മേഘാവൃതമായ (partially cloudy ) അന്തരീക്ഷം. കാസർകോട് , കണ്ണൂർ ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചക്കുശേഷം ഇടിയോടു കൂടെയുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാണുന്നു. 

തമിഴ്നാട്ടിൽ വടക്കൻ ജില്ലകളിൽ ഇന്ന് മഴ സാധ്യത. ചെന്നൈയിൽ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ ലഭിക്കും. കടലൂർ മുതൽ ചെന്നൈ വരെ എല്ലാ ജില്ലകളിലും മേഘാവൃതമായി അന്തരീക്ഷവും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും. കർണാടകയിലെ ബംഗളൂരുവിൽ മേഘാവൃതമായ അന്തരീക്ഷം. 

ഇന്നലെ രാത്രി കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 

ഇന്ന് (ശനി) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും  മറ്റു ജില്ലകളില്‍ സാധാരണ മഴ മുന്നറിയിപ്പായ പച്ച അലര്‍ട്ടുമാണ്.

English Summary : Kerala Weather (18/07/26): Morning Rains Lash Northern Districts Driven by Offshore Trough. 

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat