
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത.
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത. ഇന്ന് (മെയ് 26 ) ന് 4 ദിവസത്തെ മോഡൽ വ്യതിയാനത്തോടെ കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
എന്നാൽ, കാലവർഷത്തിന്റെ സ്ഥിരീകരണം നടത്താനുള്ള കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. അതിനാൽ കാലാവർഷം എത്തിയതായ പ്രഖ്യാപനം (Monsoon Onset) വൈകാനാണ് സാധ്യത. ഇതു സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന നാളെ ഉണ്ടായേക്കും.
കഴിഞ്ഞ ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ കാലവർഷം പ്രഖ്യാപിക്കാനുള്ള മഴ മാനദണ്ഡം ഇനിയും പൂർത്തിയായിട്ടില്ല.
എന്തുകൊണ്ട് മാനദണ്ഡം പാലിക്കുന്നില്ല ?
മെയ് 10 ന് ശേഷം ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി, കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കർണാടകയിലെ മംഗലാപുരം വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 14 സ്റ്റേഷനുകളിൽ 60 % ത്തിലും തുടർച്ചയായ രണ്ടുദിവസം രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചാൽ കാലവർഷത്തിന്റെ മഴ മാനദണ്ഡം പൂർത്തിയാക്കിയതായി മനസ്സിലാക്കാം.
എന്നാൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴ കുറവാണ്.
കാറ്റിൻ്റെ മാനദണ്ഡവും പാലിച്ചില്ല
മറ്റൊരു പ്രധാന മാനദണ്ഡമായ കാറ്റിന്റെ വ്യാപ്തിയും ദിശയും വേഗതയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 600 hpa മർദ്ദം ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. ഏകദേശം സമുദ്രനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരം വരും ഇത്.
തെക്കു കിഴക്കൻ അറബിക്കടലിൽ 925 hpa അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരം ) ഉയരത്തിൽ 15 മുതൽ 20 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 27 - 37 മൈൽ) വേഗതയിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം.
എന്നാൽ താഴ്ന്ന ഉയരങ്ങളിൽ കാറ്റിന്റെ ദിശ അനുകൂലമാകുന്നുണ്ടെങ്കിലും, 600 hpa ഉയരത്തിൽ കാറ്റിൻ്റെ ദിശയോ വേഗതയോ സ്ഥിരപ്പെടുന്നില്ല. അതിനാൽ കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മറ്റൊരു മാനദണ്ഡമായ, ഭൗമോപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന Outgoing Longwave Radiation (OLR) മാനദണ്ഡവും പൂർത്തിയായിട്ടില്ല. ചതുരശ്ര കിലോമീറ്ററിൽ 200 വാട്സിൽ താഴെ ആകണം ഇതിൻ്റെ അളവ്. ഭൂമധ്യരേഖക്ക് വടക്ക് അക്ഷാംശ രേഖ 5 ഡിഗ്രി മുതൽ 10 ഡിഗ്രി ( ഏകദേശം കൊച്ചി വരെ) ഈ മാനദണ്ഡം പൂർത്തിയാകണം.
കാലവർഷക്കാറ്റിനെ തടസ്സപ്പെടുത്തുന്നത് എന്ത് ?
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) കാലവർഷക്കാറ്റിൻ്റെ ഗതി തടസ്സപ്പെടുത്തുകയും കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. നേരത്തെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ മറ്റൊരു ചക്രവാത ചുഴിയും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സപ്പെടുത്തിയിരുന്നു.
ഇപ്പോൾ സംഭവിക്കുന്നത്
കേരളത്തിലേക്ക് എത്തേണ്ട കാലവർഷക്കാറ്റ് തീരപ്രദേശത്ത് വെച്ച് ദുർബലമായി സമാന്തരമായി തെക്കോട്ട് സഞ്ചരിക്കുകയാണ്. ഇത് മാറണമെങ്കിൽ അറബി കടലിലെ ചക്രവാത ചുഴി ദുർബലമാവുകയോ ബംഗാൾ ഉൾക്കടലിൽ മറ്റൊരു സിസ്റ്റം രൂപപ്പെടുകയോ വേണം.
ഇനി എന്ത് സംഭവിക്കും ?
ജൂൺ ഒന്നിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടാനും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് ശക്തമായി പ്രവേശിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇപ്പോഴത്തെ സൂചനകൾ പ്രകാരം മെയ് 3ന് അർദ്ധരാത്രിയോടെ കേരളത്തിൽ എല്ലായിടത്തും മഴ ലഭിച്ചു തുടങ്ങും. മെയ് 4 ന് ശക്തമായ മഴയും സാധ്യത.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം monsoon low pressure ആയി മാറാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ അടക്കം മെയ് നാലു മുതൽ 8 വരെയുള്ള തീയതികളിൽ കനത്ത മഴ പ്രതീക്ഷിക്കാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യത.
നിങ്ങളുടെ പ്രദേശത്തെ കൺ അന്തരിച്ച സ്ഥിതിയും 15 ദിവസത്തേക്കുള്ള കാലാവസ്ഥയും അറിയാൻ ഞങ്ങളുടെ ഫോർക്കാസ്റ്റ് വെബ്സൈറ്റ് ആയ metbeat.com സന്ദർശിക്കുക. 👇
English Summary: Kerala Monsoon Onset Likely Delayed to June 4, Expected to Begin with Heavy Rains. The formal announcement is on hold because the necessary atmospheric and meteorological parameters have not yet been met.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




