Newsroom
കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ
Metbeat News

കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ

2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത.

കാലവർഷം ജൂൺ 4 ന് എത്താൻ സാധ്യത, തുടക്കം കനത്ത മഴയോടെ

2026 ലെ തെക്കു പടിഞ്ഞാറൻ മൺസൂൺ (South West Monsoon) അഥവാ കാലവർഷം ജൂൺ 4 ഓടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കേരളത്തിൽ എത്താൻ സാധ്യത. ഇന്ന് (മെയ് 26 ) ന് 4 ദിവസത്തെ മോഡൽ വ്യതിയാനത്തോടെ കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

എന്നാൽ, കാലവർഷത്തിന്റെ സ്ഥിരീകരണം നടത്താനുള്ള കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡങ്ങൾ ഇനിയും പൂർത്തിയായിട്ടില്ലെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു. അതിനാൽ കാലാവർഷം എത്തിയതായ പ്രഖ്യാപനം (Monsoon Onset) വൈകാനാണ് സാധ്യത. ഇതു സംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ പ്രസ്താവന നാളെ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ വരെ എത്തിനിൽക്കുന്ന കാലവർഷക്കാറ്റ് (equatorial cross wind) കേരളത്തിലേക്ക് പ്രവേശിക്കാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതി ഒരുങ്ങാത്തതാണ് കാരണം. ഒറ്റപ്പെട്ട മഴ തീരദേശങ്ങളിലും കിഴക്കൻ പ്രദേശങ്ങളിലും ലഭിക്കുന്നു എന്നതൊഴിച്ചാൽ കാലവർഷം പ്രഖ്യാപിക്കാനുള്ള മഴ മാനദണ്ഡം ഇനിയും പൂർത്തിയായിട്ടില്ല.

എന്തുകൊണ്ട് മാനദണ്ഡം പാലിക്കുന്നില്ല ? 

മെയ് 10 ന് ശേഷം ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി, കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കർണാടകയിലെ മംഗലാപുരം വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 14 സ്റ്റേഷനുകളിൽ 60 % ത്തിലും തുടർച്ചയായ രണ്ടുദിവസം രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചാൽ  കാലവർഷത്തിന്റെ മഴ മാനദണ്ഡം പൂർത്തിയാക്കിയതായി മനസ്സിലാക്കാം. 

എന്നാൽ തെക്കൻ കേരളത്തിലും  മധ്യകേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ മഴ കുറവാണ്. 

കാറ്റിൻ്റെ മാനദണ്ഡവും പാലിച്ചില്ല

മറ്റൊരു പ്രധാന മാനദണ്ഡമായ കാറ്റിന്റെ വ്യാപ്തിയും ദിശയും വേഗതയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 600 hpa മർദ്ദം ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. ഏകദേശം സമുദ്രനിരപ്പിൽ നിന്ന് നാലര കിലോമീറ്റർ ഉയരം വരും ഇത്.

തെക്കു കിഴക്കൻ അറബിക്കടലിൽ 925 hpa  അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരം ) ഉയരത്തിൽ 15 മുതൽ 20 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ  27 - 37 മൈൽ) വേഗതയിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടണം. 

എന്നാൽ താഴ്ന്ന ഉയരങ്ങളിൽ കാറ്റിന്റെ ദിശ അനുകൂലമാകുന്നുണ്ടെങ്കിലും, 600 hpa  ഉയരത്തിൽ കാറ്റിൻ്റെ ദിശയോ വേഗതയോ സ്ഥിരപ്പെടുന്നില്ല. അതിനാൽ കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മറ്റൊരു മാനദണ്ഡമായ, ഭൗമോപരിതലത്തിൽ നിന്ന് ബഹിർഗമിക്കുന്ന  Outgoing Longwave Radiation (OLR)  മാനദണ്ഡവും പൂർത്തിയായിട്ടില്ല. ചതുരശ്ര കിലോമീറ്ററിൽ 200 വാട്സിൽ താഴെ ആകണം ഇതിൻ്റെ അളവ്. ഭൂമധ്യരേഖക്ക് വടക്ക് അക്ഷാംശ രേഖ 5 ഡിഗ്രി മുതൽ 10 ഡിഗ്രി ( ഏകദേശം കൊച്ചി വരെ) ഈ മാനദണ്ഡം പൂർത്തിയാകണം. 

കാലവർഷക്കാറ്റിനെ തടസ്സപ്പെടുത്തുന്നത് എന്ത് ? 

അറബിക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി (cyclonic circulation) കാലവർഷക്കാറ്റിൻ്റെ ഗതി തടസ്സപ്പെടുത്തുകയും കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. നേരത്തെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ മറ്റൊരു ചക്രവാത ചുഴിയും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സപ്പെടുത്തിയിരുന്നു.

ഇപ്പോൾ സംഭവിക്കുന്നത്

കേരളത്തിലേക്ക് എത്തേണ്ട കാലവർഷക്കാറ്റ് തീരപ്രദേശത്ത് വെച്ച് ദുർബലമായി സമാന്തരമായി തെക്കോട്ട് സഞ്ചരിക്കുകയാണ്. ഇത് മാറണമെങ്കിൽ അറബി കടലിലെ ചക്രവാത ചുഴി ദുർബലമാവുകയോ ബംഗാൾ ഉൾക്കടലിൽ മറ്റൊരു സിസ്റ്റം രൂപപ്പെടുകയോ വേണം. 

ഇനി എന്ത് സംഭവിക്കും ? 

ജൂൺ ഒന്നിന് ശേഷം ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാത ചുഴി രൂപപ്പെടാനും കാലവർത്തക്കാറ്റ് കേരളത്തിലേക്ക് ശക്തമായി പ്രവേശിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇപ്പോഴത്തെ സൂചനകൾ പ്രകാരം മെയ് 3ന് അർദ്ധരാത്രിയോടെ കേരളത്തിൽ എല്ലായിടത്തും മഴ ലഭിച്ചു തുടങ്ങും. മെയ് 4 ന് ശക്തമായ മഴയും സാധ്യത.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം monsoon low pressure ആയി മാറാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ അടക്കം മെയ് നാലു മുതൽ 8 വരെയുള്ള തീയതികളിൽ കനത്ത മഴ പ്രതീക്ഷിക്കാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ ഉണ്ടാകാൻ സാധ്യത. 

നിങ്ങളുടെ പ്രദേശത്തെ കൺ അന്തരിച്ച സ്ഥിതിയും 15 ദിവസത്തേക്കുള്ള കാലാവസ്ഥയും അറിയാൻ ഞങ്ങളുടെ ഫോർക്കാസ്റ്റ് വെബ്സൈറ്റ് ആയ metbeat.com സന്ദർശിക്കുക. 👇

English Summary: Kerala Monsoon Onset Likely Delayed to June 4, Expected to Begin with Heavy Rains. The formal announcement is on hold because the necessary atmospheric and meteorological parameters have not yet been met. 

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat