
Kerala Agricultural University : കേരളത്തിന് അനുയോജ്യമായ അഞ്ച് പുതിയ വിളയിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവും ഉയർന്ന ഉൽപാദനശേഷിയുമുള്ള അഞ്ച് പുതിയ വിളയിനങ്ങൾ (Crop Varieties) കേരള കാർഷിക സർവകലാശാല (Kerala Agricul
കേരളത്തിന് അനുയോജ്യമായ അഞ്ച് പുതിയ വിളയിനങ്ങൾ വികസിപ്പിച്ച് കേരള കാർഷിക സർവകലാശാല
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യവും ഉയർന്ന ഉൽപാദനശേഷിയുമുള്ള അഞ്ച് പുതിയ വിളയിനങ്ങൾ (Crop Varieties) കേരള കാർഷിക സർവകലാശാല (Kerala Agricultural University - KAU) പുറത്തിറക്കി.
കെ.എ.യു തേജസ്വിനി (മുളക്), കെ.എ.യു മേധ (ബ്രഹ്മി), കെ.എ.യു സൗഗന്ധിക (രാമച്ചം), കെ.എ.യു കൊച്ചിൻ പ്രൈഡ് (ഇഞ്ചി), കെ.എ.യു ഗോൾഡൻ ഫിംഗർ (മഞ്ഞൾ) എന്നീ ഇനങ്ങളാണ് പുതുതായി കർഷകർക്ക് പരിചയപ്പെടുത്തിയത്. കാർഷിക ഉൽപാദന കമ്മീഷണറും കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടിങ്കു ബിസ്വാളിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് പുതിയ ഇനങ്ങൾക്ക് അംഗീകാരം നൽകിയത്.
കെ.എ.യു തേജസ്വിനി: ഉയർന്ന വിളവും രോഗപ്രതിരോധ ശേഷിയുമുള്ള മുളക്
വെള്ളായണി കാർഷിക കോളേജിലെ വെജിറ്റബിൾ സയൻസ് (Department of Vegetable Science) വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ ഡോ. എസ്. ശാരദ വികസിപ്പിച്ചെടുത്ത ഇനമാണ് കെ.എ.യു തേജസ്വിനി.
കുറ്റിച്ചെടിയായി വളരുന്ന ഈ ഇനത്തിന് നീളമുള്ള കായ്കളും ഉയർന്ന വിളവുമാണ് പ്രത്യേകത. ഇടത്തരം എരിവുള്ള മുളകിന് വൈറസ് രോഗങ്ങളെയും വാട്ട് രോഗത്തെയും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഹെക്ടറിന് ശരാശരി 32.5 ടൺ വരെ വിളവ് ലഭിക്കും.
കെ.എ.യു മേധ: ഔഷധഗുണമേറിയ ബ്രഹ്മി
ഒടക്കാലി ഔഷധസസ്യ ഗവേഷണ കേന്ദ്രം (Medicinal Plants Research Centre) മേധാവി ഡോ. ആൻസി ജോസഫ് വികസിപ്പിച്ചെടുത്ത ബ്രഹ്മി ഇനമാണ് കെ.എ.യു മേധ.
ഉയർന്ന ബാക്കോസൈഡ് (Bacoside) അളവും മികച്ച ഉൽപാദനശേഷിയുമാണ് പ്രധാന സവിശേഷത. മണ്ണിൽ പടർന്നു വളരുന്ന ചെടിയുടെ തണ്ടുകളിൽ വളർച്ചയുടെ 80-ാം ദിവസം മുതൽ പിഗ്മെന്റേഷൻ (Pigmentation) പ്രകടമാകും. നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഹെക്ടറിന് 34 മുതൽ 36 ടൺ വരെ പച്ചവിളവും ഉണക്കിയാൽ 5 മുതൽ 6 ടൺ വരെ വിളവും ലഭിക്കും.
കെ.എ.യു സൗഗന്ധിക: കൂടുതൽ എണ്ണയുള്ള രാമച്ചം
ഡോ. ആൻസി ജോസഫ് വികസിപ്പിച്ചെടുത്ത രാമച്ചം ഇനമാണ് കെ.എ.യു സൗഗന്ധിക.
ഉയർന്ന അളവിൽ എസൻഷ്യൽ ഓയിൽ (Essential Oil) അടങ്ങിയ ഇനമാണിത്. കട്ടിയുള്ളതും നീളമുള്ളതും നല്ല സുഗന്ധമുള്ളതുമായ വേരുകളാണ് ഇതിന്റെ പ്രത്യേകത. ഹെക്ടറിന് 6.1 മുതൽ 7.8 ടൺ വരെ ഉണങ്ങിയ വേർ ലഭിക്കും.
കെ.എ.യു കൊച്ചിൻ പ്രൈഡ്: രോഗപ്രതിരോധ ശേഷിയുള്ള ഇഞ്ചി
വെള്ളാനിക്കര കാർഷിക കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് ആൻഡ് സ്പൈസസ് (Department of Plantation Crops and Spices) വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ചെടുത്ത ഇഞ്ചി ഇനമാണ് കെ.എ.യു കൊച്ചിൻ പ്രൈഡ്. ഉയർന്ന അളവിൽ സിഞ്ചിബെറിൻ (Zingiberene), അന്നജം (Starch), മികച്ച വിളവ് എന്നിവയ്ക്കൊപ്പം കൊച്ചിൻ ഇഞ്ചിയുടെ തനതായ മണവും എരിവും ഈ ഇനത്തിനുണ്ട്. 240 മുതൽ 245 ദിവസം വരെയാണ് വിളവെടുപ്പ് കാലയളവ്. റൈസോം റോട്ട് (Rhizome Rot) രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനം തെങ്ങിൻതോപ്പുകളിൽ ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം. ചുക്ക് ഉൽപാദനത്തിനായി ഇടുക്കി, കോട്ടയം ജില്ലകളിൽ ഈ ഇനം ശുപാർശ ചെയ്തിട്ടുണ്ട്.
കെ.എ.യു ഗോൾഡൻ ഫിംഗർ: കയറ്റുമതിക്ക് അനുയോജ്യമായ മഞ്ഞൾ
ഡയറക്ടറേറ്റ് ഓഫ് അരീക്കനട്ട് ആൻഡ് സ്പൈസസ് ഡെവലപ്‌മെന്റിന്റെ (Directorate of Arecanut and Spices Development) സാമ്പത്തിക സഹായത്തോടെ ഡോ. നായർ സുനിൽ അപ്പുക്കുട്ടൻ വികസിപ്പിച്ചെടുത്ത ഇനമാണ് കെ.എ.യു ഗോൾഡൻ ഫിംഗർ.
ഉയർന്ന കുർക്കുമിൻ (Curcumin) അളവുള്ള ആലപ്പി ഫിംഗർ മഞ്ഞളിന്റെ മെച്ചപ്പെടുത്തിയ ഇനമാണിത്. ഉള്ളിൽ കടും ഓറഞ്ച് നിറമുള്ള കിഴങ്ങുകളും കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പവും ഗുണനിലവാരവും ഈ ഇനത്തിന്റെ പ്രത്യേകതയാണ്. ഹെക്ടറിന് 39 മുതൽ 42 ടൺ വരെ പച്ചമഞ്ഞൾ ലഭിക്കും. കോട്ടയം ജില്ലയിൽ കൃഷി ചെയ്യാൻ ഈ ഇനം ശുപാർശ ചെയ്തിട്ടുണ്ട്.
English Summary : The Kerala Agricultural University (KAU) has officially introduced five new climate-resilient and high-yielding crop varieties tailored to Kerala’s agricultural ecosystem. Approved by a committee led by Tinku Biswal, Agriculture Production Commissioner and Principal Secretary, these new varieties aim to enhance farm productivity, pest resistance, and export quality across the state.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




