
UAE Labor Law Update: യുഎഇയിൽ പുതിയ തൊഴിൽ നിയമനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ (UAE) സ്വകാര്യ മേഖലയിൽ (Private Sector) പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ നിർബന്ധമായും വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ്
യുഎഇയിൽ പുതിയ തൊഴിൽ നിയമനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ (UAE) സ്വകാര്യ മേഖലയിൽ (Private Sector) പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് തൊഴിലുടമകൾ നിർബന്ധമായും വർക്കർ പ്രൊട്ടക്ഷൻ ഇൻഷുറൻസ് (Worker Protection Insurance) എടുത്തിരിക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation - MOHRE) അറിയിച്ചു. പദ്ധതിയുടെ പ്രധാന ലക്ഷ്യം തൊഴിലുടമ നിയമപരമായ ബാധ്യതകൾ പാലിക്കാത്ത സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ്.
പുതിയ സംവിധാനപ്രകാരം, തൊഴിലുടമ ശമ്പളം നൽകുന്നതിൽ വീഴ്ച വരുത്തുകയോ മറ്റ് തൊഴിൽ ബാധ്യതകൾ നിറവേറ്റാതിരിക്കുകയോ ചെയ്താൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രണ്ടര വർഷം വരെയുള്ള ശമ്പള കുടിശിക ഉൾപ്പെടെ പരമാവധി 20,000 ദിർഹം വരെ നഷ്ടപരിഹാരം (Compensation) ലഭ്യമാകും.
തൊഴിലുടമ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധം
സ്വകാര്യ മേഖലയിലെ പുതിയ നിയമനങ്ങൾക്കാണ് (New Recruitment) ഈ വ്യവസ്ഥ ബാധകമാകുന്നത്. ജോലി പെർമിറ്റ് (Work Permit) അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിലുടമ ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്. തൊഴിലിന്റെ സ്വഭാവവും സ്ഥാപനത്തിന്റെ വിഭാഗവും അനുസരിച്ച് നാല് തരത്തിലുള്ള ഇൻഷുറൻസ് പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്.
വാർഷിക ചെലവ് 40 മുതൽ 100 ദിർഹം വരെ
ഓരോ ജീവനക്കാരനും ഇൻഷുറൻസ് എടുക്കുന്നതിനുള്ള വാർഷിക പ്രീമിയം (Annual Premium) 40 മുതൽ 100 ദിർഹം വരെയായിരിക്കും. ജോലി ചെയ്യുന്ന വ്യക്തി മരണപ്പെട്ടാൽ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള (Repatriation) ചെലവും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ ചെലവും തൊഴിലുടമ വഹിക്കണം
ജീവനക്കാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ചെലവ് (Recruitment Cost), സർക്കാർ ഫീസ് (Government Fee), ഇൻഷുറൻസ് പ്രീമിയം എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവും തൊഴിലുടമ തന്നെ വഹിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ പാടില്ല.
അവകാശങ്ങൾ വ്യക്തമാക്കണം
ജീവനക്കാർക്ക് തൊഴിൽ കരാർ (Employment Contract), അവകാശങ്ങൾ, ബാധ്യതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. കൂടാതെ വേതന സംരക്ഷണ സംവിധാനം (Wage Protection System - WPS) വഴി ശമ്പളം കൃത്യസമയത്ത് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
യുഎഇ തൊഴിൽ നിയമം (Labour Law) പ്രകാരം ഒരു വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് നിരവധി ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാർഷിക അവധി (Annual Leave), 60 ദിവസത്തെ പ്രസവാവധി (Maternity Leave), പരമാവധി 90 ദിവസത്തെ അസുഖാവധി (Sick Leave), മാതാപിതൃ അവധി (Parental Leave), പഠനാവധി (Study Leave), സേവനാനന്തര ആനുകൂല്യം (End-of-Service Benefits) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പാസ്‌പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധം
തൊഴിലാളികളുടെ പാസ്‌പോർട്ടോ (Passport) മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കാൻ പാടില്ലെന്നും മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു. ജോലി അവസാനിക്കുന്ന സമയത്ത് അവസാന ശമ്പളം നൽകുന്നതിനൊപ്പം ജോലി അവസാനിപ്പിച്ചതിന്റെ കാരണം ഉൾപ്പെടുത്തിയ തൊഴിൽ സർട്ടിഫിക്കറ്റ് (Employment Certificate) സൗജന്യമായി നൽകണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
English Summary : The Ministry of Human Resources and Emiratisation (MOHRE) in the UAE has made Worker Protection Insurance compulsory for all new recruitment in the private sector. Employers must secure this insurance coverage before a Work Permit can be issued.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




