
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
പസഫിക് സമുദ്രത്തില്‍ അതിവേഗം ശക്തിപ്രാപിക്കുന്ന എല്‍ നിനോ (El Niño) ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിന് ഭീഷണിയാകുന്നു.
എല്‍ നിനോ വേഗത്തില്‍ വരുന്നു: ഇന്ത്യന്‍ മണ്‍സൂണിന് വന്‍ ഭീഷണിയോ? കേരളത്തെ എങ്ങനെ ബാധിക്കും?
പസഫിക് സമുദ്രത്തില്‍ ചൂട് സാധാരണയില്‍ കൂടുതല്‍ കൂടുമ്പോഴുണ്ടാകുന്ന പ്രതിഭാസമായ എല്‍നിനോ (El Niño) അതിവേഗം രൂപപ്പെടുന്നു. എല്‍ നിനോ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ രൂപപ്പെടുന്നത് ഈ വര്‍ഷത്തെ ഇന്ത്യന്‍ മണ്‍സൂണിനെ (കാലവര്‍ഷം) പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക.
നേരത്തെ ജൂലൈ മാസമാണ് എല്‍ നിനോ രൂപപ്പെടാന്‍ സാധ്യതയെന്നായിരുന്നു പ്രവചനം. എന്നാല്‍ പുതുക്കിയ പ്രവചനത്തില്‍ ജൂണ്‍- ജൂലൈ മാസങ്ങളില്‍ തന്നെ എല്‍നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇതോടെ മണ്‍സൂണിന്റെ തുടക്കത്തില്‍ തന്നെ എല്‍നിനോ രൂപപ്പെടുമെന്ന ആശങ്കയാണ് ഉടലെടുക്കുന്നത്.
സമുദ്രോപരിതലത്തിലും അടിത്തട്ടിലുമുണ്ടാകുന്ന പെട്ടെന്നുള്ള താപനില വ്യതിയാനം (Warming) ആണ് എല്‍നിനോയുടെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഇന്ത്യന്‍ കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാനുള്ള സാധ്യത കൂടുതലാണ്.
എന്താണ് എല്‍ നിനോ? മണ്‍സൂണിനെ ബാധിക്കുന്നത് എങ്ങനെ?
പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് (Equatorial Region) സമുദ്രജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള കാലാവസ്ഥയെയും പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളെയും ദോഷകരമായി ബാധിക്കാറുണ്ട്. ഇതുവരെയുള്ള എല്‍നിനോ സമയത്തെ ചരിത്രം പരിശോധിച്ചാല്‍, മുന്നില്‍ രണ്ടു തവണയും ഇന്ത്യന്‍ മണ്‍സൂണിനെ ബാധിച്ചതായും കാണാനാകും. എല്‍നിനോയുടെ കേന്ദ്രം എവിടെയാണെന്നതിനെ ആശ്രയിച്ചാണ് മണ്‍സൂണിന്റെ തീവ്രത നിശ്ചയിക്കപ്പെടുന്നതത്.
മോഡോകി എല്‍ നിനോ (Modoki El Niño)
പസഫിക്കിന്റെ മധ്യഭാഗത്ത് ചൂട് കൂടുകയും ഇരുവശങ്ങളിലും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നതാണ് മൊഡോക്കി എല്‍നിനോ എന്നു പറയുന്നത്. നമ്മുടെ മണ്‍സൂണിനെ ഏറ്റവും മോശമായി ബാധിക്കുന്നത് ഇതാണ്.
ബേസിന്‍വൈഡ് എല്‍ നിനോ (Basin Wide El Niño)
സമുദ്രത്തിലുടനീളം ചൂട് വ്യാപിക്കുന്ന ഈ അവസ്ഥയണിത.് ഇതാണ് നിലവില്‍ രൂപപ്പെടുന്നത്. ഇത് ഇന്ത്യ, ഇന്തോനേഷ്യ, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ മഴയെ ശക്തമായി ബാധിക്കും.
കാനോണിക് എല്‍ നിനോ (Canonic El Niño)
കിഴക്കന്‍ പസഫിക് മാത്രം ചൂടാകുന്ന ഈ അവസ്ഥയിലാണിത്. ഇന്ത്യന്‍ മണ്‍സൂണിന് ഏറ്റവും കുറഞ്ഞ ആഘാതം ഉണ്ടാകുന്നത് കാനോണിക് എല്‍നിനോയാണ്.
നേരത്തെ വരുന്നു എല്‍ നിനോ
പുതുക്കിയ പ്രവചന പ്രകാരം മെയ്- ജൂലൈ കാലയളവില്‍ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 98 ശതമാനമാണ്. ഇത് 2026 അവസാനം വരെ നീണ്ടുനില്‍ക്കാന്‍ 90- 95% സാധ്യതയുണ്ടെന്നാണ് ഐ.ആര്‍.ഐ (IRI) പ്രവചിക്കുന്നത്. ഈ നൂറ്റാണ്ടില്‍ തന്നെ ഇത്രയും ഉയര്‍ന്ന സാധ്യത ഇതാദ്യമായാണ്. അതിനാല്‍ ഈ വര്‍ഷത്തെ എല്‍നിനോയെ സജീവമായി നിരീക്ഷണം.
പസഫിക്കിലെ നിലവിലെ സ്ഥിതി (Nino Indices)
പസഫിക് സമുദ്രത്തിലെ ഏകദേശം 17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ താപനില നിരീക്ഷിച്ചാണ് എല്‍ നിനോ പ്രവചിക്കുന്നത്. നിലവില്‍ പസഫിക്കിന്റെ മധ്യഭാഗത്തെ താപനില എല്‍ നിനോ പരിധിക്കടുത്താണ് (Nino 3.4 ഇന്‍ഡക്‌സ്: 0.5°C). എന്നാല്‍ കിഴക്കന്‍ പസഫിക്കിലെ (Nino 1+2) താപനില കുത്തനെ ഉയര്‍ന്ന് 1.6°C ല്‍ എത്തിനില്‍ക്കുന്നു. വരും ആഴ്ചകളില്‍ ചൂട് ഇനിയും കൂടുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഐ.ഒ.ഡിയും എം.ജെ.ഒയും (IOD and MJO Status)
മണ്‍സൂണിനെ സ്വാധീനിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ് ഐ.ഒ.ഡിയും (Indian Ocean Dipole) എം.ജെ.ഒയും (Madden Julian Oscillation). എല്‍നിനോ പസഫിക് സമുദ്രത്തിലെന്ന പോലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍.
പോസിറ്റീവ് ഐ.ഒ.ഡി സാധ്യത (Positive IOD)
ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയെ സൂചിപ്പിക്കുന്ന ഐ.ഒ.ഡി നിലവില്‍ ന്യൂട്രല്‍ (Netural) അവസ്ഥയിലാണ് (മെയ് 24 ലെ കണക്ക് പ്രകാരം 0.34°C). ജൂണ്‍ മാസത്തിലും ഇത് ന്യൂട്രല്‍ ആയി തുടരുമെങ്കിലും പതുക്കെ പോസിറ്റീവ് ഘട്ടത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. പോസിറ്റീവ് ഐ.ഒ.ഡി സാധാരണയായി ഇന്ത്യയ്ക്ക് നല്ല മഴ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. അതിനാല്‍ ഇത്തവണ എല്‍നിനോ ഭീഷണിയുണ്ടെങ്കിലും നമുക്ക് നേരിയ മഴ പ്രതീക്ഷ നല്‍കുന്നതാണ് ഐ.ഒ.ഡിയിലെ മാറ്റം.
അന്തരീക്ഷത്തിലെ കാറ്റിന്റെ ആന്തോളനമായ എം.ജെ.ഒ നിലവില്‍ പടിഞ്ഞാറന്‍ പസഫിക്കിലേക്ക് നീങ്ങിയിട്ടുണ്ട്. ജൂണ്‍ ആദ്യവാരം വരെ ഇത് അവിടെ തുടരും. പടിഞ്ഞാറന്‍ പസഫിക്കിലെ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം സമുദ്രത്തെ വീണ്ടും ചൂടാക്കാനും എല്‍ നിനോ ശക്തമാക്കാനും കാരണമായേക്കും.
കേരളത്തെയും തെക്കേ ഇന്ത്യയെയും എങ്ങനെയെല്ലാം ബാധിക്കും?
എല്‍ നിനോ ശക്തമായാല്‍ രാജ്യവ്യാപകമായി മഴ കുറയാന്‍ സാധ്യതയുണ്ടെങ്കിലും, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും ഇത് ഒരേപോലെയല്ല ഇതു ബാധിക്കുക.
വടക്കന്‍ - മധ്യ ഇന്ത്യ
ചരിത്രപരമായി എല്‍ നിനോ ഏറ്റവും കൂടുതല്‍ നാശം വിതയ്ക്കുന്നത് വടക്കന്‍, മധ്യ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ കടുത്ത വരള്‍ച്ചയ്ക്ക് സാധ്യതയുണ്ട്.
തെക്കേ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും
വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്‍ നിനോ തെക്കേ ഇന്ത്യയോട് (കേരളം ഉള്‍പ്പെടെ) പണ്ടുമുതലേ കുറച്ചുകൂടി കാരുണ്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ വലിയ തോതിലുള്ള മഴക്കുറവ് ഉണ്ടായേക്കില്ല എന്നാണ് വിലയിരുത്തല്‍. എങ്കിലും കൃത്യമായ മഴ ലഭ്യത അറിയാന്‍ വരും ദിവസങ്ങളിലെ ഐ.ഒ.ഡി (IOD) മാറ്റങ്ങള്‍ കൂടി നിരീക്ഷിക്കേണ്ടതുണ്ട്.
English Summary : El Nino and Indian Monsoon Updates Malayalam.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





