
Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?
The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical
കേരളത്തിലും ഒമാനിലും റമദാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കാണുമോയെന്ന ചോദ്യം ശക്തമാണ്. മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട്. എന്നാല്‍ മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്.
കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്. സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്.
നഗ്ന നേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും. കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ത്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.
അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും. മാര്‍ച്ച് 19 ന് ബ്രിട്ടന്‍, യൂറോപ്, ആഫ്രിക്കയുടെ പടിഞ്ഞാറ്, തുര്‍ക്കി, സൗദി അറേബ്യ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 18 ന് ചന്ദ്രദര്‍ശനം സാധ്യമാകില്ല. അവരും റമദാന്‍ 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 20 ന് ഈദ് ആഘോഷിക്കേണ്ടിവരും.
English Summary: Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?. The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical possibility of the moon being present, experts suggest that a naked-eye sighting will be extremely difficult.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





