Newsroom
ഇന്തോനേഷ്യയില്‍ ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക
Metbeat News

ഇന്തോനേഷ്യയില്‍ ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക

International reports confirm 28 deaths in Sumatra due to earthquake-triggered floods and landslides. No tsunami warning for Kerala, says disaster

ഇന്തോനേഷ്യയില്‍ ഭൂചലനം, കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ല, ജനങ്ങൾ ജാഗ്രത പാലിക്കുക

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂചലനം.6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരിക്കുന്നത് ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര ദ്വീപിലാണ്. ആൻഡമാൻ, നിക്കോബാർ ദ്വീപിലെ ഇന്ദിര പോയൻ്റ്, ലിറ്റിൽ ആൻഡമാൻ പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. 

അതേസമയം ഭൂകമ്പം മൂലമുണ്ടായ വെള്ളപൊക്കത്തിലും, മണ്ണിടിച്ചിലിലും സുമാത്ര മേഖലയിൽ 28 മരണങ്ങൾ സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

കേരള, ഇന്ത്യൻ തീരങ്ങളിൽ നിലവിൽ സുനാമി മുന്നറിയിപ്പില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ഭൂകമ്പപരമായി സജീവമായ പസഫിക് “റിംഗ് ഓഫ് ഫയർ” എന്നറിയപ്പെടുന്ന മേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിൽ പലപ്പോഴും വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങൾ അനുഭവപ്പെടാറുണ്ട്.

English Summary:  International reports confirm 28 deaths in Sumatra due to earthquake-triggered floods and landslides. No tsunami warning for Kerala, says disaster authority.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat