
ചന്ദ്ര നാഗമല്ലയ്യ വധക്കേസ്; പ്രതിക്കെതിരെ വധശിക്ഷ തേടില്ലെന്ന് പ്രോസിക്യൂഷൻ
Dallas County prosecution announced it will not seek the death penalty for Yordanis Cobos-Martinez, the accused in the brutal murder of Indian-origin
പ്രസാദ് തീയാടിക്കൽ
ഡാലസ്: കഴിഞ്ഞ വർഷം ഡാലസിൽ ഇന്ത്യൻ വംശജനായ മോട്ടൽ മാനേജർ ചന്ദ്ര മൗളി നാഗമല്ലയ്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ യോർഡാനിസ് കോബോസ്-മാർട്ടിനെസ് (Yordanis Cobos-Martinez)ക്കെതിരെ വധശിക്ഷ ആവശ്യപ്പെടില്ലെന്ന് ഡാലസ് കൗണ്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
2025 സെപ്റ്റംബറിലാണ് ഡാലസിലെ മോട്ടലിൽ നടന്ന അതിക്രൂര ആക്രമണത്തിൽ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ ക്യാപിറ്റൽ മർഡർ കുറ്റം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷൻ വധശിക്ഷ തേടാത്തതിനാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.
വധശിക്ഷ ആവശ്യപ്പെടാതിരിക്കാൻ കാരണമായ സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷൻ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ചന്ദ്ര നാഗമല്ലയ്യയുടെ ദാരുണ മരണം ഡാലസ് ഇന്ത്യൻ സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. കേസിന്റെ തുടർനടപടികൾ ഡാലസ് കൗണ്ടി കോടതിയിൽ പുരോഗമിക്കുകയാണ്.
English Summary : Death Penalty Waived for Suspect in Brutal Murder of Indian-Origin Motel Manager in Dallas. Dallas County prosecution announced it will not seek the death penalty for Yordanis Cobos-Martinez, the accused in the brutal murder of Indian-origin motel manager Chandra Mouli Nagamallayya.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




