
ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത
Cyclone Montha to form by morning; it to be adversely affected by NEM
ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത
ബംഗാള്‍ ഉള്‍ക്കടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയോ രാവിലെയോ മന്‍ ത ചുഴലിക്കാറ്റ് രൂപപ്പെടും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ അതി തീവ്ര ന്യൂനമര്‍ദം ( Deep Depression) ആയി സിസ്റ്റം ശക്തിപ്പെട്ടു. ചെന്നൈയില്‍ നിന്ന് 720 കി.മി അകലെയും പോര്‍ട്‌ബ്ലെയറില്‍ നിന്ന് 670 കി.മി അകലെയും കാക്കിനാടയില്‍ നിന്ന് 780 കി.മി അകലെയുമാണ് ഇപ്പോള്‍ അതി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.
നാളെ ചുഴലിക്കാറ്റായ ശേഷം വീണ്ടും ശക്തിപ്പെട്ട് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങും. 28 ന് ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാടയ്ക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി സിസ്റ്റം കരകയറും.
കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ
കേരളത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനെ തുടര്‍ന്നും ഈ സിസ്റ്റത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കപ്പെടുന്നതിനാലും മഴ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് തുലാവര്‍ഷത്തിന് പ്രതികൂലം
ചുഴലിക്കാറ്റ് കരകയറി അടുത്ത ദിവസം കേരളത്തില്‍ വീണ്ടും പ്രസന്നമായ ദിനാന്തരീക്ഷത്തിലേക്ക് മാറുമെന്നും ചുഴലിക്കാറ്റ് കേരളത്തിലൂടനീളം ശക്തമായ മഴ നല്‍കാന്‍ സാധ്യത ഇല്ലെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളത്തിലെ തുലാവര്‍ഷത്തെയും ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കും. ചുഴലിക്കാറ്റ് കരകയറി ദുര്‍ബലമായി ഏതാനും ദിവസത്തിനും ശേഷമായിരിക്കും വീണ്ടും കിഴക്കന്‍ കാറ്റ് സജീവമാകുക. തുടര്‍ന്ന് നവംബര്‍ ഒന്നാം വാരത്തോടെ ഇടിയോടെ തുലാമഴ സജീവമാകും.
മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കാന്‍
മന്‍ ത ചുഴലിക്കാറ്റിനെ തുടര്‍ന്നും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളി വിലക്ക് ഏര്‍പ്പെടുത്തി. താഴെ പറയും പ്രകാരമാണ് മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശങ്ങള്‍.
26/10/2025 മുതല്‍ 28/10/2025 വരെ: കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
26/10/2025 മുതല്‍ 28/10/2025 വരെ & 30/10/2025: കര്‍ണാടക തീരങ്ങളിലും, അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിര്‍ദേശം
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ നാളെ (27/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും 28/10/2025 രാവിലെയോടുകൂടി 90 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യത.
ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ 35 45 kmph വരെയും ചില അവസരങ്ങളില്‍ 55 kmph വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നു. 27/10/2025 രാവിലെ മുതല്‍ 45 55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും; 28/10/2025 രാവിലെ മുതല്‍ 60 70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 28/10/2025 വൈകുന്നേരം മുതല്‍ 29/10/2025 രാവിലെ വരെ 90 100 kmph വരെയും ചില അവസരങ്ങളില്‍ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും; 29/10/2025 ഉച്ചയോട് കൂടി 60 70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 29/10/2025 വൈകുന്നേരത്തോടെ 45 55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.
തമിഴ്‌നാട് തീരം
തമിഴ്‌നാട് തീരങ്ങള്‍, പുതുച്ചേരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ 26/10/2025 മുതല്‍ 30/10/2025 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍
വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം
വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും (26/10/2025, 27/10/2025) മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുന്നു.
മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
English Summary : Cyclone Montha to form by morning; it to be adversely affected by NEM
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





