Newsroom
Iran-Israel war : ഗൾഫ് രാജ്യങ്ങളിലെ CBSE 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവച്ചു
Metbeat News

Iran-Israel war : ഗൾഫ് രാജ്യങ്ങളിലെ CBSE 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവച്ചു

ഗൾഫ് രാജ്യങ്ങളിലെ CBSE (Central Board of Secondary Education) 10-ക്ലാസ്, 12-ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു

ഗൾഫ് രാജ്യങ്ങളിലെ CBSE 10, 12 ബോർഡ് പരീക്ഷകൾ മാറ്റിവച്ചു

ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷവുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ CBSE (Central Board of Secondary Education) 10-ക്ലാസ്, 12-ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 2-ന് നടത്താനിരുന്ന പരീക്ഷകളാണ് നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃക്രമീകരിച്ചത്.

യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ നടത്താനിരുന്ന വിദ്യാർത്ഥികൾക്ക് ഇത് ബാധകമാണ്. വിദ്യാർത്ഥികളുടെ സുരക്ഷയും നിലവിലെ പ്രാദേശിക സാഹചര്യങ്ങളും മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്ന് CBSE അറിയിച്ചു.

പരീക്ഷകൾ റദ്ദാക്കിയിട്ടില്ലെന്നും, പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്നും ബോർഡ് വ്യക്തമാക്കി. മാർച്ച് 3-ന് ശേഷം സാഹചര്യം വിലയിരുത്തി പുതിയ തീയതികൾ പ്രഖ്യാപിക്കാനാണ് സാധ്യത.

സോഷ്യൽ മീഡിയയിൽ പരീക്ഷകൾ പൂർണമായും റദ്ദാക്കിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും, അത് വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് CBSE അഭ്യർത്ഥിച്ചു. 

English Summary : Due to escalating security concerns regarding the Iran-Israel-US conflict, the Central Board of Secondary Education (CBSE) has officially postponed the Class 10 and Class 12 board exams scheduled for March 2 across the Gulf region.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat