
Indian Passport and Visa Services in UAE: പാസ്പോർട്ട്, വിസ സേവനങ്ങളിൽ വൻ മാറ്റം; യുഎഇയിൽ അൽഹിന്ദ് ചുമതലയേൽക്കും
യുഎഇയിലെ (UAE) ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് (Passport), വിസ (Visa), അറ്റസ്റ്റേഷൻ (Attestation) ഉൾപ്പെടെയുള്ള കോൺസുലർ (Consular) സേവനങ്ങളിൽ നിർണായ
പാസ്പോർട്ട്, വിസ സേവനങ്ങളിൽ വൻ മാറ്റം; യുഎഇയിൽ അൽഹിന്ദ് ചുമതലയേൽക്കും
യുഎഇയിലെ (UAE) ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് (Passport), വിസ (Visa), അറ്റസ്റ്റേഷൻ (Attestation) ഉൾപ്പെടെയുള്ള കോൺസുലർ (Consular) സേവനങ്ങളിൽ നിർണായക മാറ്റം. അബുദാബിയിലെ (Abu Dhabi) ഇന്ത്യൻ എംബസിയും (Embassy of India) ദുബായിലെ (Dubai) ഇന്ത്യൻ കോൺസുലേറ്റും (Consulate General of India) പുതിയ സേവനദാതാവിലേക്ക് മാറുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതോടെ, ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് (Alhind Tours and Travels) ഔദ്യോഗികമായി സേവനങ്ങൾ ഏറ്റെടുക്കും.
നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ബിഎൽഎസ് (BLS International), ഗ്ലോബൽ ഐവിസ് (Global iVisa) എന്നിവയ്ക്കു പകരമായാണ് അൽഹിന്ദ് ചുമതലയേൽക്കുന്നത്.
മത്സരാധിഷ്ഠിത ടെൻഡറിൽ അൽഹിന്ദിന് കരാർ
ഇന്ത്യൻ മിഷനുകൾ (Indian Missions) നടത്തിയ മത്സരാധിഷ്ഠിത ടെൻഡർ നടപടികളിൽ 15-ലധികം അന്താരാഷ്ട്ര കമ്പനികൾ പങ്കെടുത്തു. ഓരോ അപേക്ഷയ്ക്കും 19 ദിർഹം (AED 19) എന്ന ഏറ്റവും കുറഞ്ഞ സേവനനിരക്ക് ക്വാട്ട് ചെയ്തതിനെ തുടർന്നാണ് ഏപ്രിൽ 21-ന് അൽഹിന്ദിന് കരാർ ലഭിച്ചത്.
‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ’ വഴി സേവനങ്ങൾ
ജൂലൈ 1 മുതൽ എല്ലാ കോൺസുലർ സേവനങ്ങളും ‘ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ’ (Indian Consular Application Centre – ICAC) എന്ന പേരിലുള്ള കേന്ദ്രങ്ങളിലൂടെയായിരിക്കും ലഭിക്കുക. ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകൾ പിന്തുടരുന്ന ബ്രാൻഡിംഗ് മാതൃകയാണിത്. യുഎഇയിലെ കേന്ദ്രങ്ങൾക്ക് നൽകുന്ന ഔദ്യോഗിക പേര് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അഞ്ച് ദിവസത്തിനുള്ളിൽ അപ്പോയിന്റ്മെന്റ്
ഓരോ അപേക്ഷയ്ക്കും 19 ദിർഹം എന്ന സമഗ്ര സേവനനിരക്കായിരിക്കും ഈടാക്കുക. അപേക്ഷ സമർപ്പിച്ചതിന് ശേഷം അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ അപ്പോയിന്റ്മെന്റ് ലഭ്യമാക്കണമെന്നും, ഓരോ അപേക്ഷയും 30 മിനിറ്റിനുള്ളിൽ പ്രോസസ് ചെയ്യണമെന്നുമാണ് കരാറിലെ വ്യവസ്ഥ. അപേക്ഷകരായ ഇന്ത്യൻ പ്രവാസികൾക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ഏഴ് എമിറേറ്റുകളിലായി സേവനകേന്ദ്രങ്ങൾ
പുതിയ സേവന ശൃംഖല യുഎഇയിലെ (UAE) എല്ലാ ഏഴ് എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.അബുദാബിയിൽ (Abu Dhabi) അൽ ഖാലിദിയ (Al Khalidiyah), അൽ റീം ഐലൻഡ് (Al Reem Island), മുസഫ (Mussafah), മദീനത് സായിദ് (Madinat Zayed), ഗയാതി (Ghayathi), അൽ ഐൻ (Al Ain) എന്നിവിടങ്ങളിലായി ആറ് കേന്ദ്രങ്ങളുണ്ടാകും.
ദുബായിൽ (Dubai) ബുർ ദുബായ് (Bur Dubai), ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (Dubai Investment Park - DIP) എന്നിവിടങ്ങളിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഷാർജയിൽ (Sharjah) അൽ മജാസ് (Al Majaz), റോള (Rolla) എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ സജ്ജമാക്കും.
അജ്‌മാൻ (Ajman - Al Jurf), ഫുജൈറ (Fujairah), ഉമ്മുൽ ഖുവൈൻ (Umm Al Quwain), ഖോർഫക്കാൻ (Khor Fakkan - Corniche), കൽബ (Kalba), റാസൽ ഖൈമ (Ras Al Khaimah) എന്നിവിടങ്ങളിലും ഓരോ കേന്ദ്രം വീതം പ്രവർത്തിക്കും. എല്ലാ കേന്ദ്രങ്ങളുടെയും പൂർണ വിലാസം ജൂലൈ 1-ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അടിയന്തര സേവനങ്ങൾക്ക് തടസമില്ല
സേവനദാതാക്കളുടെ മാറ്റം നടക്കുന്ന ഇടക്കാലഘട്ടത്തിലും അടിയന്തര പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും തുടരും. അടിയന്തര സഹായത്തിനായി 800 46342 (800 INDIA) എന്ന ടോൾ ഫ്രീ നമ്പറിലോ +971 54 309 0571 എന്ന വാട്‌സ്ആപ്പ് (WhatsApp) നമ്പറിലോ ബന്ധപ്പെടാം. pbsk.dubai@mea.gov.in എന്ന ഇമെയിൽ വഴിയും സഹായം ലഭിക്കും.
വർധിച്ചുവരുന്ന അപേക്ഷകളുടെ എണ്ണം കണക്കിലെടുത്ത് ആവശ്യമായാൽ കൂടുതൽ കൗണ്ടറുകളും സേവന സൗകര്യങ്ങളും ആരംഭിക്കുമെന്നും അൽഹിന്ദ് അധികൃതർ അറിയിച്ചു.
English Summary : Indian expatriates in the UAE will experience a major shift in passport, visa, and attestation services. Alhind Tours and Travels is set to officially take over all consular operations from the current service providers, BLS International and Global iVisa
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




